Friday, October 17, 2008

വിധി

പിടയുന്ന ഘടികാര

സൂചിയില്‍ കുടിയിരുന്നു

നിമിഷാര്‍ദ്ധ ഗോളങ്ങളായി

പൊട്ടിവീണ് എല്ലായ്പോഴും

ജനിക്കുന്നു നീ




പ്രണയികളുടെ അനന്തമാം

മിഴികളില്‍ മറഞ്ഞിരിക്കുന്ന

പുഞ്ചിരികള്‍ പിന്‍മുറ

തത്വശാസ്ത്രങ്ങളെ

പൊട്ടിച്ചെറിയുമ്പോഴും

കത്തിനിന്ന മോഹസ്വപ്‌നങ്ങള്‍

വിദ്വേഷത്തിന്‍റെയും ,

അവിശ്വാസത്തിന്‍റെയും

കണികാ സ്ഫോടനങ്ങള്‍

സൃഷ്ട്ടിക്കുന്നത്

നിന്‍ പരീക്ഷണ ശാലകളുടെ

തടവറകളില്‍ നിന്ന് ...





സ്നേഹാമൃതം

സമുദ്രഗര്‍ത്തങ്ങളില്‍

നിന്നും പതകളായി

നുരഞ്ഞു തീരത്തിന്‍ മാറില്‍

അലിഞ്ഞില്ലാതായി

ആഗ്രഹ പൂര്‍ത്തീകരണങ്ങളുടെ

നിഷ്ഫലതകള്‍ മാത്രം

വെളിപ്പെടുത്തുമ്പോള്‍ മറുവശത്ത്

ഒരിക്കലുമടങ്ങാത്ത

പ്രതികാര ബീജങ്ങള്‍

തലമുറകളില്‍ നിന്നും

തലമുറകളിലേക്ക്

സ്ഫോടന പരമ്പരകള്‍

സൃഷ്ട്ടിക്കുന്നതിന്‍

വിഷമുള്ളൂകളും നീ വിതക്കുന്നത് മാത്രം





അവസാനമൊരു മണ്‍പ്രപന്ജമായ്

മണ്ണിലുറങ്ങുന്നതിന്‍ മുന്‍പ്

സ്വാതന്ത്ര്വം പ്രാപിച്ച ഒരു വായു

തന്മാത്ര എവിടെയോ

ഒരു രതിമൂര്‍ച്ചയുടെ

സീല്‍ക്കാരങ്ങള്‍ക്കിടയില്‍

ഒരു മിടിപ്പായ് ഒരു ജന്മമാകുന്നതിന്‍

പൊരുളുകള്‍ നീ മാത്രമറിയുന്നു

Thursday, October 2, 2008

രക്താക്ഷരങ്ങള്‍

ഇന്ന്

നക്ഷത്രങ്ങള്‍ ഇല്ലാതാവുന്നു
കറുത്ത മേഘം അവന്‍റെ
കാഴ്ചകളെ മറയ്ക്കുന്നു
കുറ്റബോധം ഇന്നലകളിലേക്ക് .....

അന്ന്

ചുവന്ന ചുവന്ന പൂക്കള്‍
വീണ ഗുല്‍മോഹര്‍ ചുവട്
മിഴികളിലേക്ക് പാറി വീണ
ചെമ്പന്‍ മുടിയിഴകള്‍
ഇളം കാറ്റിന്‍ ഹൃദയ സ്പന്ദനങ്ങള്‍
തന്‍ മാപിനികള്‍ ..


അവള്‍ പറഞ്ഞത്

"ഡയറിതാളുകളില്ല ,


വജ്രമുനയുള്ള വാക്കുകളും ,

മരണം ജീവിതത്തെ

കൊല്ലുമ്പോള്‍ പ്രണയം

ജനിക്കുന്നൂ എന്ന്

വാന്‍ഗോഗിന്‍റെ അക്ഷരങ്ങളിലെ

സത്യത്തിന്‍ ചൂരുകള്‍ ,

ജിബ്രാന്‍റെ കണ്ണില്ലാത്ത പ്രണയം ,

രക്തം കട്ടപിടിക്കുന്ന നന്ദിതയുടെ
കാണാതാളുകള്‍ ,

എന്‍റെ നക്ഷത്രങ്ങള്‍ നീയെന്നു ,
നീ മാത്രമെന്ന് ......"


അവന്‍ പറഞ്ഞത്

"സ്വപ്നങ്ങളും കിനാവുകളുമില്ലാത്തവന്‍ ,

ബന്ധനങ്ങളില്‍ ഹൃദയശൂന്യന്‍ ,

യാദാര്‍ത്യവാദി ,ഇന്ന് മാത്രമുള്ളവന്‍

എങ്കിലും നീ പറഞ്ഞ ആ നക്ഷത്രങ്ങള്‍....

സ്വപ്നത്തിനും ജീവിതത്തിനും ഇടയിലുള്ള

ഈ തീരങ്ങള്‍ മാത്രമാവട്ടെ .."

വിളറിവെളുത്തു നേര്‍ത്തുകറുത്ത
വരകള്‍ വീണ താളില്‍
വയലറ്റില്‍ കോറിയിട്ട അവസാനവാക്കുകള്‍


മൌനത്തിന്‍ വരികള്‍ക്ക് ശേഷം
ഒരു തുള്ളി രക്തം

"ആത്മാര്‍ത്ഥത ആത്മാവിനെ

നശിപ്പിക്കുന്നില്ല

ഇനി നക്ഷത്രങ്ങളും മഞ്ഞുതുള്ളികളുമില്ല

അവന്‍റെ യാദാര്‍ത്ഥ്യം 'രക്തത്തുള്ളികള്‍ '

രക്തതുള്ളികളിലൂടെ നഷ്ട്ടമായ

അവസാന ഹൃദയമിടിപ്പില്‍

പ്രണയത്തിന്‍റെ ( ആത്മാവിന്‍റെ ) പേറ്റുനോവ്‌

നിന്‍റെ ജീവിതമില്ല മരണവും
നാളെകള്‍ ഇന്നുകളാവുന്നു
ഈ പ്രപഞ്ചം എന്‍റെ പ്രണയം
എന്‍റെ മാത്രം .
ജീവിതത്തിന്‍റെ വില ബ്ലേഡിന്‍റെയും"