Saturday, November 15, 2008

കാമുകന്‍ / കാമുകി

1 ..കാമുകന്‍

അടുക്കുവാനാകാതെ , അകലുവാനാകാതെ
നിഗൂഡമനസ്സിന്‍റെ താഴ്വരകളിലെങ്ങോ
പ്രണയമോളിപ്പിച്ചു നീ നിന്‍റെ സ്വത്വത്തെ
മൂടിപ്പുതപ്പിച്ചു ...

കാല്‍പ്പനികത , കൌമാരത്തിന്‍റെ
ഏകാന്ത കോണുകളില്‍
സ്നേഹം വിതച്ചു വിഹ്വലതകള്‍
മാത്രം കൊയ്യുമ്പോള്‍
നീ നിന്നിലെക്കലിഞ്ഞില്ലതായി

ആരെയും കൂസാത്ത നിന്‍റെ
മിഴികളില്‍ ജ്വലിച്ചുയര്‍ന്ന
പ്രണയത്തിന്‍റെ വജ്രജ്വാലകളെ
മൌനത്തിന്‍റെ മുഖം വാരിയണിയിച്ചു
നീ പുന്ജിരിച്ചു

നിര്‍വികാരത തളം കെട്ടി നിന്ന
നിന്‍റെ വിരിഞ്ഞ മാറില്‍
മുങ്ങിത്താണ എന്‍റെ സ്വപ്നങ്ങള്‍
വെറും കടലാസ്സു തോണികള്‍ മാത്രം

നക്ഷത്രങ്ങള്‍ ഉണരുന്ന നിലാവുള്ള
രാത്രികളില്‍ മിഴിനീര്‍ തുള്ളികളില്‍
വിരിഞ്ഞ നിന്‍ കനവുകള്‍
നീയെന്ന ഞാനിന്‍റെ വകഭേദങ്ങള്‍

അമ്മയുടെ പാല്‍ ഞരമ്പുകളില്‍
നിന്നും സ്നേഹമൂറ്റിയെടുത്ത്
പ്രണയിനിക്ക് സമ്മാനിച്ച ഭ്രാന്തന്‍


2 ... കാമുകി

സ്നേഹത്തിന്‍റെ വജ്രമണികള്‍
ഹൃദയത്തില്‍ വിതറി
മരണത്തിന്‍റെ നിഴലുമായി
ജീവന്‍ നല്‍കുന്ന
ദൈവങ്ങളെ പ്പോലും ഞാന്‍
വെറുത്തു തുടങ്ങിയിരിക്കുന്നു

കാല്‍ക്കല്‍ വീണു പോട്ടിക്കരഞ്ഞാലും
സ്വാന്ത്വനിപ്പിക്കാത്ത ദൈവങ്ങള്‍
വേദനയില്‍ കുതിര്‍ന്ന ഹൃദയം
പറിച്ചെറിഞ്ഞു കൊടുത്താലും
സ്നേഹം മനസ്സിലാവാത്ത
അമ്പലപ്രാവുകള്‍

ജീവന്‍റെ ഞരമ്പുകളില്‍
രാത്രിമഴയുടെ സംഗീതതാളങ്ങള്‍
സംഹാര താണ്ടവങ്ങള്‍ക്ക്
വഴിമാറുമ്പോള്‍
നിഷേധ സ്നേഹത്തില്‍ വിളറി പിടിച്ച
ഒരാത്മാവ് പുനര്‍ജന്മത്തിനായ്
കേഴുന്നു ..?

Wednesday, November 5, 2008

കവിത

ക്രൌന്ജ മിഥുനങ്ങളിലോന്നിന്റെ

നെഞ്ചില്‍ ആഴ്ന്നിറങ്ങിയ

അസ്ത്രത്തിന്‍ തുമ്പില്‍ പിറന്ന

ഇതിഹാസം .........




കാലത്തിന്‍ നേരിലേക്ക്

മിഴികള്‍ പായിച്ച

കവിയുടെ മിഴികളില്‍ തറച്ച

മുള്ളിന്റെ വിഷാഗ്രത്തില്‍

പൊടിഞ്ഞിരുന്ന നിണകണങ്ങള്‍

തൂലികയില്‍ വിരിയിച്ച ചെമ്പനീര്‍ പൂവ്




ഒടുവില്‍ കവിയില്‍ നിന്നും

കാലം പടിയിറങ്ങുമ്പോള്‍

വരികള്‍ക്കിടയിലെ അര്‍ഥങ്ങള്‍

തിരയുന്നവരുടെ മനസ്സിന്റെ

അഞ്ജതയുടെ അന്ധകാരത്തില്‍

മിന്നിത്തെളിയുന്ന ഫോസ്ഫറസ് .(ജ്ഞാനം )

കാലത്തെ അതിജീവിക്കുന്ന വിളക്ക് (സത്യം )