Monday, September 29, 2008

നിഴലുകള്‍

ചക്രവാളത്തിന്‍

പടിഞ്ഞാറന്‍ അരികുകളില്‍

നിന്നും ജന്മമെടുക്കുന്ന

നീ ഞാനായിത്തീരുന്നത്

ശിരസ്സിനു മുകളിലെ

സൂര്യ ഗോളത്തിന്‍ തീച്ചൂടുകളിലാണ്



നിലക്കാത്ത യാത്രയില്‍

തലച്ചോറില്‍ നിന്നും ഹൃദയത്തിലൂടെ

പാദത്തില്‍ നിന്നും പിടിവിട്ടകലുന്നത്

വേലിയിറക്കത്തിന്‍ അവശേഷിപ്പുകളാണ്





രജനിയുടെ ഭയാനകമായ

ഏകാന്തതയെ ഞാന്‍

സ്നേഹിക്കാന്‍ തുടങ്ങുന്നത്

നീ എന്നിലലിഞ്ഞില്ലാതാവുന്നു

എന്ന അറിവിനു ശേഷം മാത്രമായിരുന്നു




പരിഭവത്തിന്‍ കാര്‍മേഘപടലങ്ങള്‍

തീഗോളങ്ങളെ മറയ്ക്കുമ്പോള്‍

പരിഭ്രമത്തിന്‍ അന്തോളനങ്ങളില്‍

എന്‍റെ മിഴികള്‍ നിന്നെ തിരയുകയായിരുന്നു

അല്‍പ്പം മുന്‍പുവരെ എന്‍റെ സമീപസ്തയായിരുന്ന




നിന്‍റെ രൂപം പൂര്‍ണത പ്രാപിക്കുന്നത്

വിരഹക്കൊടുംചൂടിന്റെ ഉത്തുങ്ങശ്രുംഗങളില്‍

ആയിരുന്നപ്പോഴും ,പിണക്കങ്ങളുടെ നിലാവില്‍

അവ്യക്തമാര്‍ന്ന രൂപങ്ങളായി

അപ്പോഴും മഴയുടെ കനപ്പിനു

വല്ലാത്തോരഭിനിവേശമായിരുന്നു

നിഴലുകളെ അവാഹനപ്പുരയിലെക്കാവാഹിക്കാന്‍




എനിക്ക് നീയും നിനക്ക് ഞാനുമായി

തുടങ്ങിയ യാത്ര ഇന്നു നിനക്ക് നീയും എനിക്ക്

ഞാനുമായി വഴിപിരിയേണ്ടിവരുമ്പോള്‍

നിഴലുകള്‍ ഇണ ചേര്‍ന്നുണ്ടായ

നമ്മുടെ ജന്മങ്ങള്‍ നിഴലുകളില്‍ നിന്നും

നിഴലുകളിലേക്ക് യാത്ര തുടരുകയായിരിക്കാം

Wednesday, September 17, 2008

സ്നേഹശിഷ്ട്ടം


ഇനി എത്ര ജന്മങ്ങള്‍
ചിറകടിച്ചകന്നു പോയാലും
ആ മൌനത്തില്‍ സ്നേഹമുണ്ടായിരുന്നു
എന്നറിയുന്നൂ എങ്കിലും ..
ഒരിക്കലും വെളിപ്പെടുത്താതെ
ഹൃദയത്തില്‍ സ്നേഹത്തിന്‍
പനീര്‍മണികള്‍ ഒളിപ്പിച്ചു
എന്തു നേടുന്നു നീ ????
സ്നേഹമൊരു സത്യമോ മിഥ്യയോ ?? അന്വേഷണങ്ങള്‍

ഹൃദയം നിറയെ പ്രാരതനകളുടെ
വെള്ളാമ്പല്‍ പൂവുകളുമായി മരണമായി മീര ,
വേര്‍പാടിന്‍ വേദനയില്‍
മിഴിനീരില്‍ ജ്വലിച്ചുയര്‍ന്ന
വിരഹമായ് രാധ ,
ആഗ്നിയില്‍ സ്പുടം ചെയ്ത
സ്നേഹവുമായി കാട്ടിലൂടെ തനിച്ചു
മുള്‍ വഴികളായ് സീത ,
അഞ്ചു ബലവാന്‍മാരുടെ
കൈകളില്‍ സുരക്ഷിതയായിട്ടുകൂടി
വിവസ്ത്രയാക്കപെട്ട അപമാനത്തില്‍ ദ്രൌപദി ,
ഒരു പുഞ്ചിരിയില്‍ അറിയാതെ
അലിഞ്ഞ പ്രണയരാഗത്തില്‍
ജീവനോടെ കുഴിച്ചു മൂടപ്പെട്ട അനാര്‍ക്കലി ,
കല്ലറയില്‍ ഉറങ്ങുന്നു ഷാജഹാന്‍ സ്നേഹിത .....

എന്തിനായിരുന്നു വേദനയുടെ തണുപ്പും
മിഴി നീരിന്‍റെ ചൂടുമുള്ള സ്നേഹപ്പൂക്കള്‍ ,
കഥകളില്‍ നിന്നും സത്യമറിയാത്ത സ്നേഹം
രക്തമിറ്റുവീഴുന്ന മിഴികളുമായ് വീണ്ടും ഉറ്റുനോക്കുന്നു
തിരിച്ചാഗ്രഹിക്കാത്ത സ്നേഹത്തെക്കുറിച്ച് ,
അതിരുകളില്ലാത്ത സ്നേഹത്തെക്കുറിച്ച്
മാര്‍ഗങ്ങള്‍ക്കിടയിലെ ശൂന്യതയുടെ ഘോരപടനിലങ്ങളില്‍
സ്വപ്നങ്ങളും യാഥാര്‍ത്ഥ്യങ്ങളും
പരസ്പരം വാശിയോടെ പോരടിച്ചു
പ്രഹേളികകള്‍ സൃഷ്ട്ടിക്കുന്നതിന്‍
ഉള്‍കാമ്പിലാകാം അര്‍ഹിക്കുന്നവര്‍ക്കേ
സ്നേഹം നല്‍കാവൂ എന്ന സത്യം

പട്ടം

ഞാന്‍ യാത്രിക
യവനികക്കപ്പുറം
അവ്യക്തതയുടെ നിഴലുകള്‍ സൃഷ്ട്ടിക്കുന്ന
പൊട്ടിപ്പോയ വര്‍ണങ്ങള്‍ നിറഞ്ഞ പട്ടം
വാനത്തിന്‍ അനന്തതയില്‍
എവിടെ നിപതിക്കും എന്നറിയാതെ
കാറ്റിന്‍റെ മൃദുലതയിലും , ബലിഷ്ട്ടതയിലും
ഉയര്‍ന്നും താണും പറന്ന് പറന്ന് ...


നീയായിരുന്നു എനിക്ക് രൂപം നല്‍കിയത്
ഈര്‍ക്കിലിക്കംപുകള്‍ പിണച്ചുവച്ചു,
വര്‍ണ്ണക്കടലാസുകള്‍ തുന്നിച്ചേര്‍ത്തു ,
മനോഹരിയാക്കുംപോഴും അതിന്‍റെ
ബാഹ്യആന്തരിക പ്രതലങ്ങള്‍
ലോലമായിരുന്നൂ എന്നു നീ
തിരിച്ചരിയുന്നുണ്ടായിരുന്നുവോ ?


വെയില്‍ക്കറ പുരണ്ടുണങ്ങിയ
ഒരു പകലിന്‍റെ അവസാനം
വെറുമൊരു നൂലിന്റെ
വിശ്വാസസംരക്ഷണയില്‍
നീയെന്നു തനിച്ചു യാത്രയാക്കി ,
ഉയരങ്ങളിലേക്ക്
ഒരറ്റമെന്‍ ഹൃദയത്തില്‍
മറ്റൊന്നു നിന്‍ കൈയ്യില്‍
രാജകുമാരിയായി ഉയരുമ്പോഴും
ശക്തമായിക്കൊണ്ടിരുന്ന
എന്‍റെ ഹൃദയമിടുപ്പുകള്‍
അകലുന്തോറും ദൃഡമാകുന്ന
ബന്ധങ്ങള്‍ പോലെ അന്തരികതയില്‍
അലയാഴിച്ചുഴികള്‍ സൃഷ്ട്ടിച്ചുകൊണ്ടിരുന്നു
അവസാനം ഒരു പൊട്ടുമാത്രമായി
അനന്തതയില്‍ അലിഞ്ഞില്ലാതാവുന്ന
എന്‍റെ ജന്മം നിന്‍റെ വിരലുകളില്‍
നിന്നും പരിഭ്രമത്തില്‍ വഴുതിയ
നൂല്‍തുമ്പിലെ പട്ടമല്ലാതെ മറ്റെന്താണ് ??

Friday, September 5, 2008

ഓണം

ഓണം
കര്‍ക്കിടക കാര്‍മേഘങ്ങള്‍
ചക്രവാളത്തിലേക്ക്
പൊട്ടുകള്‍ പോലെ
അലില്ജില്ലതായിരിക്കുന്നു


ശ്രാവണ രജനിയുടെ
മണിമാറുകള്‍ വസന്ത
പൌര്‍ണമിയുടെ സ്വര്‍ണ
നിലാവില്‍ പുളകം പൂണ്ടു


മനസ്സില്‍ ഊഞ്ഞാല്‍പാട്ട് പൂവിളി ,
ഓര്‍മകളുടെ ഉത്സവത്തിനു
സ്വാഗതമോതാന്‍ ഓണക്കോടി
നന്മകളുടെ ഓര്‍മ്മപ്പുതുമ ,

ഓര്‍മ്മകള്‍ തന്‍ തൊടികള്‍
ജമന്തി , കനകാംബരം ,
മുല്ല , അരളി , വാടാമല്ലി ,ചിപ്പി ,
തുമ്പ , തോവാളപ്പച്ച ...,


മന്ജാടിക്കുരു മാലതീര്‍ത്തു
ഓണക്കൊടിയുടുത്തു ,
കവിത കൊണ്ട് സങ്കടങ്ങളുടെ
പൂക്കളങ്ങള്‍ തീര്‍ത്തു
പാണന്‍ പാടിയ പഴമക്കഥ -ഗ്രാമഹൃദയം
ഓണത്തുംബികളുടെ
മനസ്സില്‍ മാത്രമാകുന്നുവോ ????