Friday, June 20, 2008

വിട

മുഷിപ്പിക്കുന്ന ഈ കാത്തിരിപ്പു

മനസ്സിനെ മടുപ്പിക്കുന്നു ,ജീവിതത്തെയും

അഗ്രഹാരത്തില്‍ തിങ്ങിയ മനസ്സുകള്‍

നന്മകള്‍ മാത്രം മന്ത്രിക്കുന്ന ദിനം അടുത്തുവരുന്നു

അകത്തളന്ങളിലെ ഇരുണ്ട മൂലകളില്‍ നിന്നും

ഉയരുന്ന വിതുംബലിന്റെ അലകള്‍

തിരുമുറ്റത്തെ തുളസ്സിത്തറയില്‍ ...

എങ്ങലടികളായി മാറിതുടങ്ങുന്നു

അമ്മയില്ലാത്ത കുട്ടിയായ് വളര്‍ന്നവള്‍

മൌനത്തിന്‍ മുഖം മൂടിയനിഞ്ഞവള്‍

ഇഷ്ട്ടമില്ലാത്തവയോടു പൊട്ടിതെറിച്ചവള്‍

സ്വയം തോറ്റിരിക്കുന്നു ആരെയൊക്കെയോ തോല്‍പ്പിക്കാന്‍

സ്നേഹമുള്ള വിതുംബലുകളും

നന്മകള്‍ പിറുപിറുക്കുന്ന കപട മനസ്സുകളും

വെള്ളത്തുണിയില്‍ പുതഞ്ഞു കിടക്കുമ്പോഴും

ആലോസരപ്പെടുതുന്നുണ്ടായിരുന്നു

നാളെയാവണമത്രെ ഭര്‍ത്താവു

വരാതെ എടുക്കാനാവില്ലല്ലോ ???

രാമായണം വായനക്കൊപ്പം

ആരോനിലവിളക്കില്‍ എന്ന പകരുന്നു

ഈ റീത്തുകളുടെ ഭാരം എന്‍റെ ഹൃദയത്തിനു

താങ്ങാനാവുന്നില്ല അപ്പോളാണ് നീ വന്നത്

മദ്യത്തിന്റെയും സിഗരട്ടിന്റെയും ഗന്ധം

നീ ഇതുവരെ ഇതു നിര്‍ത്തിയില്ലേ ....

കുനിഞ്ഞ ശിരസ്സുമായി കുറച്ചുനേരം കരയുകയയിരുന്നോ ??????

നെയ്യില്‍ തീനാളങ്ങള്‍ പുളഞ്ഞുകയറി

പൊള്ളുന്ന അഗ്നിയിയില്‍

ശരീരം വിശുധീകരിക്കപെടുംപോഴും

മറ്റാരും കാണാതെ നീ കാല്‍ക്കല്‍ അര്‍പ്പിച്ച

കാട്ടുപൂ തിരയുകയായിരുന്നൂ ഞാന്‍ ,,

കൊള്ളിവയ്ക്കാന്‍ വിധിക്കപ്പെട്ട അനിയന്‍കുട്ടാ

എല്ലാമറിയുന്നല്ലോ നീ നിന്‍റെ മിഴികള്‍ നിറയുംമ്പോഴാ ഞാനും.....

മഴ

ഞാന്‍ എന്‍റെ ജാലകവാതില്‍ തുറന്നിടട്ടെ

പുതുമഴ നനയുന്ന പൂമ്പാറ്റയാകാന്‍ ,

കുടയില്ലാതോടുന്ന സ്കൂള്‍ കുട്ടിയാവാന്‍ ,

മഴ നനയുന്ന കാമുകിയാവാന്‍

ഇവിടെ അംബരചുംബികളായ

കൊട്ടാരങ്ങളില്‍ മഴത്തുള്ളികള്‍

വീണു ചിതറിത്തെറിക്കുന്നു

പാട വരമ്പിലെ കതിര്‍തുംബിന്‍

കാതില്‍നിന്നടരുവാന്‍ മടിക്കുന്ന മഴയും ,

തെങ്ങോല തുമ്പില്‍ ഊഞ്ഞാലില്‍

ആടിതിമിര്‍ക്കുന്ന മഴയും ,

ഫാക്ടറി കുഴലിന്റെ പുകച്ചുരുളിനിടയില്‍

വെന്തുരുകി മരണം വരിക്കുന്നു

തിരിച്ചറിവ്

സൂര്യനൊപ്പം ഞാന്‍ തിരയാനിറങ്ങി

നിന്‍റെ പതിഞ്ഞ കാല്‍പ്പാടുകള്‍ തേടി

ചുവന്ന ഹൃദയം പൊട്ടി മരിച്ചുവീണ പകലുകള്‍,

ഇരുട്ടിന്‍ കനം കടുപ്പിച്ചു പോയ രാത്രികള്‍


ഋതുഭേദങ്ങള്‍ ഏല്‍പ്പിച്ച മുറിവുകള്‍ക്ക്

സ്വപ്നങ്ങളെ സ്പര്‍ശിക്കാനായില്ല

പൊള്ളുന്ന സത്യത്തിലൂടെ ഇനിയെത്ര പോവണം

ഒരു വിരല്‍പാടെങ്ങിലും കണ്ടുകിട്ടാന്‍


പരാജയം പൂര്‍ണമായി സമ്മതിച്ച്

കുനിഞ്ഞ ശിരസ്സുമായി ,

രക്തമിറ്റു വീഴുന്ന മിഴികളുമായി

ഞാന്‍ പിന്തിരിഞ്ഞു നടന്നു


അപ്പോളാണ് തിരിച്ചറിഞ്ഞത്

നിന്‍റെ വെളുത്ത ഹൃദയത്തിലൂടെയാണ്

നിന്‍റെ വിളര്‍ത്ത കാല്‍പ്പാടുകള്‍

തേടിയലഞ്ഞതെന്ന് ...................

തിരഞ്ഞെടുപ്പ്

ജീവിതം വഞ്ചനയുടെ കളരികള്‍
ഹരിശ്രീയില്‍ എഴുതിച്ചു

പ്രണയം തെറ്റെന്നു ജന്മം നല്‍കിയവര്‍
വിധിയെഴുതുമ്പോള്‍ ....
കാലം പച്ചമരങ്ങളില്‍
ചോരപ്പാടുകള്‍ വീഴ്ത്തി

വഴികള്‍ രണ്ടായി പിരിയുമ്പോള്‍
ആരെ ചതിക്കണം എന്ന തെരഞ്ഞെടുപ്പില്‍
ഇവിടെ വരെ കൊണ്ടുവന്നതിന്
കന്യകക്ക് മൌനമാകാം ഉത്തരം

ഉത്തരമില്ലാത്ത മൌനങ്ങള്‍
കാര്‍ത്തിക വിളക്കിന്‍ തിരികളില്‍
പ്രാര്‍ത്ഥനകളായി ജ്വലിക്കുംപോള്‍
കാറ്റില്‍ കാലം കരിന്തിരിയായി

ചതിക്കപ്പെടുന്നതിനു മുന്പ്
അറവുമാടിന്നുള്ള ജലമായി
നിനക്കുനല്കാന്‍ ഒരുക്കമായിരുന്നു
ഈ കന്യകാത്വം പോലും

എന്നിട്ടും പരജിതയായ് ...
നിന്റെ മുനയുള്ള വാക്കുക്കളില്‍

"പ്രണയം നിനക്ക് സമ്മാനിച്ചത്
അന്ധകാരത്തിന്റെ അന്ധതയാണ്
മഹാസമുദ്രത്തില്‍ മഴതുള്ളി
തിരയുന്ന നിന്റെ മനസ്സില്‍ നിന്നും
ഞാന്‍ പടിയിറങ്ങുന്നു വഴിപിരിഞ്ഞല്ല
പിന്തിരിഞ്ഞ്‌ നിനക്കായ്‌ എനിക്കുള്ളത്
നിന്നിലെ ഈ നിഷേധം മാത്രം
"

നീ എവിടെയായിരുന്നു ???????

നീയെന്‍റെ
അവ്യക്തമായ മനസ്സിലായിരുന്നില്ല
നീയെന്‍റെ
വക്കുപൊട്ടിയ വാക്കുകളിലായിരുന്നില്ല
നീയെന്‍റെ
ചിതറിപ്പോയ കിനാവുകളിലായിരുന്നില്ല
നീയെന്‍റെ
ചാപല്യമുള്ള ചിന്തകളിലായിരുന്നില്ല
നീയെന്‍റെ
കറുത്തിരുണ്ട മൌനങ്ങളിലായിരുന്നില്ല
നീയെന്‍റെ
ചിറകൊടിഞ്ഞ പ്രതീക്ഷകളിലായിരുന്നില്ല
നീയെന്‍റെ
തേയ്മാനം വന്ന പരിഭവങ്ങളിലായിരുന്നില്ല
നീയെന്‍റെ
മാഞ്ഞുപോയ പിണക്കങ്ങളിലായിരുന്നില്ല
നീയെന്‍റെ
മോഷ്ട്ടിക്കപ്പെടുന്ന സ്വപ്നങ്ങളിലായിരുന്നില്ല
നീയെന്‍റെ
രക്തം വാര്‍ന്നുപോയ ഹൃദയത്തിലായിരുന്നില്ല
മറിച്ച്
നീയെന്‍റെ അത്മാവിലായിരുന്നു ജന്മാന്തരങ്ങളിലൂടെ , യുഗാന്തരങ്ങളിലൂടെ .....