Friday, June 20, 2008

വിട

മുഷിപ്പിക്കുന്ന ഈ കാത്തിരിപ്പു

മനസ്സിനെ മടുപ്പിക്കുന്നു ,ജീവിതത്തെയും

അഗ്രഹാരത്തില്‍ തിങ്ങിയ മനസ്സുകള്‍

നന്മകള്‍ മാത്രം മന്ത്രിക്കുന്ന ദിനം അടുത്തുവരുന്നു

അകത്തളന്ങളിലെ ഇരുണ്ട മൂലകളില്‍ നിന്നും

ഉയരുന്ന വിതുംബലിന്റെ അലകള്‍

തിരുമുറ്റത്തെ തുളസ്സിത്തറയില്‍ ...

എങ്ങലടികളായി മാറിതുടങ്ങുന്നു

അമ്മയില്ലാത്ത കുട്ടിയായ് വളര്‍ന്നവള്‍

മൌനത്തിന്‍ മുഖം മൂടിയനിഞ്ഞവള്‍

ഇഷ്ട്ടമില്ലാത്തവയോടു പൊട്ടിതെറിച്ചവള്‍

സ്വയം തോറ്റിരിക്കുന്നു ആരെയൊക്കെയോ തോല്‍പ്പിക്കാന്‍

സ്നേഹമുള്ള വിതുംബലുകളും

നന്മകള്‍ പിറുപിറുക്കുന്ന കപട മനസ്സുകളും

വെള്ളത്തുണിയില്‍ പുതഞ്ഞു കിടക്കുമ്പോഴും

ആലോസരപ്പെടുതുന്നുണ്ടായിരുന്നു

നാളെയാവണമത്രെ ഭര്‍ത്താവു

വരാതെ എടുക്കാനാവില്ലല്ലോ ???

രാമായണം വായനക്കൊപ്പം

ആരോനിലവിളക്കില്‍ എന്ന പകരുന്നു

ഈ റീത്തുകളുടെ ഭാരം എന്‍റെ ഹൃദയത്തിനു

താങ്ങാനാവുന്നില്ല അപ്പോളാണ് നീ വന്നത്

മദ്യത്തിന്റെയും സിഗരട്ടിന്റെയും ഗന്ധം

നീ ഇതുവരെ ഇതു നിര്‍ത്തിയില്ലേ ....

കുനിഞ്ഞ ശിരസ്സുമായി കുറച്ചുനേരം കരയുകയയിരുന്നോ ??????

നെയ്യില്‍ തീനാളങ്ങള്‍ പുളഞ്ഞുകയറി

പൊള്ളുന്ന അഗ്നിയിയില്‍

ശരീരം വിശുധീകരിക്കപെടുംപോഴും

മറ്റാരും കാണാതെ നീ കാല്‍ക്കല്‍ അര്‍പ്പിച്ച

കാട്ടുപൂ തിരയുകയായിരുന്നൂ ഞാന്‍ ,,

കൊള്ളിവയ്ക്കാന്‍ വിധിക്കപ്പെട്ട അനിയന്‍കുട്ടാ

എല്ലാമറിയുന്നല്ലോ നീ നിന്‍റെ മിഴികള്‍ നിറയുംമ്പോഴാ ഞാനും.....

1 comment:

kuttai said...

hai arpitha orkut poornmayum ozhivakkiyo. thante puthiya kavithakal blogil undakum ennu pratheekshikkunnu.