Monday, August 11, 2008

കലികാലനേരുകള്‍

മതമില്ലാത്ത ഒരു
മയില്‍പ്പീലിതുണ്ട് ഒളിച്ചു വച്ചതിനാണ്
അമ്പാടിപൈതലിന്‍ പുസ്തകങ്ങള്‍ അഗ്നിനാമ്പുകള്‍ വിഴുങ്ങിയത് ,


പോന്തക്കാട്ടിലെ ചാക്കുകെട്ടില്‍
ചീഞ്ഞളിഞ്ഞ പിഞ്ചു
ശരീരങ്ങക്ക് പൈതൃകമായത്
പിതൃ സ്നേഹത്തിന്‍ കാമദുര്‍ഗന്ധം ,


സഹോദരന്റെ ജീവവായുവില്‍
മഞ്ഞള്‍പ്പൊടി കലര്‍ത്തിയാണ്
പ്രിയപ്പെട്ടവള്‍ക്കായ് അവന്‍
താലിച്ചരടുകള്‍ തീര്‍ക്കുന്നത് ,


തിരുവസ്ത്രത്തിനുള്ളിലെ
വിലങ്ങുകള്‍ തകര്‍ത്തു
സ്വതന്ത്രമായ വികാരങ്ങള്‍ക്ക്
നാനാര്‍തമായത് ഭ്രഷ്ട്ടുകള്‍ ,


നിസ്കാര തഴമ്പുകള്‍
കാലാന്തരങ്ങളില്‍ രൂപാന്തരങ്ങള്‍
പിന്നിട്ടു ഉഗ്ര സ്ഫോടനങ്ങലാല്‍
പൊട്ടിയൊലിക്കുന്നു ,

ക്ഷേത്ര ഭൂമിക്കായ്‌
ബലിനല്‍കപ്പെടുന്നത്
കിരാതങ്ങളില്‍ കിരാതമായ
രക്തം കട്ടപിടിച്ച നഗരഗ്രാമ പ്രാന്തങ്ങള്‍ ,

അവസാനം

ഫാനിലെ സാരിത്തുമ്പില്‍
വേദനയുടെ ഒരു തുണ്ട്
ജീവന്റെ അമര്‍ത്യതയുടെയുംമരണത്തിന്‍റെ
വ്യര്‍ത്ഥതയുടെയും ഇടയില്‍ നിശ്ചലമായ്‌

2 comments:

മയൂര said...

വായനയുടെ ഇടയിൽ ഞാനും നിശ്ചലമായി.
:)

Shooting star - ഷിഹാബ് said...

nannayirikkunnu. ezhuthumboal ezhuthapedunna kaaryangaloadu needhi pularthaan sremikkuka. ezhuthapedunna vishayangalude sathyaavasthakal aayirikkanam kurichideandath.